ചന്ത എവിടെയുണ്ടോ അവിടെ കല്‍ച്ചട്ടിയും ഗോവിന്ദസ്വാമിയുമുണ്ട്

>> Monday 5 September 2011

ചന്ത എവിടെയുണ്ടോ അവിടെ കല്‍ച്ചട്ടിയും ഗോവിന്ദസ്വാമിയുമുണ്ട്




ആയഞ്ചേരി: സേലം ജില്ലയിലെ മേട്ടൂര്‍ ഗ്രാമത്തില്‍നിന്ന് കച്ചട്ടിയുമായി കടത്തനാട്ടിലെത്തിയ ഗോവിന്ദസ്വാമിക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍. ചന്തകളില്‍നിന്ന് ചന്തകളിലേക്ക് നൂറുകണക്കിന് കല്‍ച്ചട്ടികളുമായി സഞ്ചരിക്കുകയാണ് ഈ അറുപത്തഞ്ചുകാരന്‍. ഇപ്പോള്‍ കല്ലേരി ചന്തയില്‍ കല്‍ച്ചട്ടികള്‍ വില്‍ക്കുകയാണ് ഗോവിന്ദസ്വാമി. പിന്നീട് കുറ്റിയാടിച്ചന്തയാണ് ഇയാളുടെ ലക്ഷ്യം.
ഗോവിന്ദസ്വാമിയുടെ കുടുംബം പണ്ടുമുതലേ കല്‍ച്ചട്ടി നിര്‍മാണത്തിലും വിപണനത്തിലും പേരുകേട്ടവരാണ്. ഗോവിന്ദസ്വാമി ആദ്യം കല്‍ച്ചട്ടി നിര്‍മിക്കുന്ന തൊഴിലാളിയായിരുന്നു. ചെറുപ്പത്തിലേ ഇതായിരുന്നു തൊഴില്‍.
20 വര്‍ഷം മുമ്പാണ് കല്‍ച്ചട്ടിവില്‍പന തുടങ്ങിയത്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന കല്ല് കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ എത്തിക്കുന്നു.
അവിടെനിന്നാണ് കല്ലുകളും വിവിധതരം ഉല്‍പന്നങ്ങളും വിവിധ ചന്തകളിലെത്തിക്കുന്നത്. കല്‍ച്ചട്ടിയുടെ മഹത്വം അറിഞ്ഞ് ധാരാളംപേര്‍ കല്‍ച്ചട്ടി വാങ്ങാനെത്തുന്നു. നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കാന്‍ വീട്ടമ്മമാരെ കല്‍ച്ചട്ടി സഹായിക്കുന്നു.
എന്നാല്‍, അസംസ്‌കൃത സാധനങ്ങള്‍ക്ക് വില കൂടിയതും വണ്ടിക്കൂലി വര്‍ധിച്ചതും കാരണം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടിവരുന്നു. ചെറിയൊരു കല്‍ച്ചട്ടിക്ക് 150 രൂപയോളം വിലയുണ്ട്.
ഗോവിന്ദസ്വാമിയുടെ മക്കളാരുംതന്നെ ഈ ബിസിനസില്‍ ഇല്ല. ഭാര്യയും മക്കളും നാട്ടിലാണുള്ളത്.

0 comments:

Next previous home
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP