>> Monday 5 September 2011

തകര്‍ന്ന റോഡുകളും നിലച്ച തോട് നിര്‍മാണവും പ്രചാരണ വിഷയങ്ങള്‍

ആയഞ്ചേരി: തകര്‍ന്നുകിടക്കുന്ന ഗ്രാമീണ റോഡുകളും നിലച്ച തോട് നിര്‍മാണവുമാണ് ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. ആയഞ്ചേരി -വേളം കോള്‍നില വികസനത്തിന്റെ ഭാഗമായുള്ള തോട് നിര്‍മാണം നിലച്ചത് ഇരു പഞ്ചാത്തിലെയും ജനങ്ങളില്‍ ചര്‍ച്ചാവിഷയമായി.
ജില്ലാപഞ്ചായത്ത് നബാര്‍ഡിന്റെ സഹായത്തോടെ ഒമ്പത് കോടി രൂപ ചെലവിലാണ് കോള്‍നില വികസന പദ്ധതി ആവിഷ്‌കരിച്ചത്.
ഇതിന്റെ ഭാഗമായി തുലാറ്റുംനട മുതല്‍ കുറ്റള്ളൂര്‍ വരെ പഴയ തോടിന് ആഴം കൂട്ടുക എന്നതാണ് ആദ്യ പ്രവര്‍ത്തനം. തോടിന് ആഴം കൂട്ടിയെങ്കിലും ഇരുവശങ്ങളിലും കരിങ്കല്‍ ഭിത്തി കെട്ടിയിട്ടില്ല. കരാറുകാരും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കമാണ് നിര്‍മാണം പൂര്‍ത്തിയാകാത്തതിന് കാരണം. വയലില്‍ കെട്ടിക്കിടക്കുന്ന വെള്ളം തോടുവഴി ഒഴിവാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.  പദ്ധതി പൂര്‍ത്തിയാക്കാത്തത് കാരണം ആയിരക്കണക്കിന് ഏക്കര്‍ വയലുകള്‍ തരിശ് ഭൂമിയായി.
ആയഞ്ചേരി പൊക്ലാര്‍ത്ത് താഴ ചീക്കിലോട് യു.പി. സ്‌കൂള്‍ റോഡിന്റെ ടാറിങ് ജോലികള്‍ നടക്കാത്തതും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത റോഡ് സോളിങ് കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ടാറിങ്ങിന് ഫണ്ട് അനുവദിക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജില്ലയില്‍ മറ്റു റോഡുകളുടെ വികസനത്തിന് ഫണ്ട് അനുവദിച്ചപ്പോള്‍ ഈ റോഡിനെ അവഗണിക്കുകയായിരുന്നു.
തലപ്പൊയില്‍മുക്ക്-സ്‌കൂര്‍ റോഡ്, തിരുവള്ളൂര്‍, ആയഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന എം.എല്‍.എ റോഡ്, തോടന്നൂര്‍-ചെമ്മരത്തൂര്‍ റോഡ്, മാങ്ങോട് -അറപ്പീടിക റോഡ് എന്നിവ തകര്‍ന്നുകിടക്കുകയാണ്.


 

0 comments:

Next previous home
paadhem




  © Created By Musfir by IsRa Muhammed 2011

Back to TOP